തവനൂർ : പണവും സ്വർണ്ണവും നൽകി വിവാഹം ചെയ്തയക്കലല്ല, നല്ല വിദ്യാഭ്യാസമേകി മക്കളെ സ്വയം പര്യാപ്തരാക്കി അവർക്ക് അനുയോജ്യരായ ജീവിത പങ്കാളികളെ കണ്ടെത്തലാണ് രക്ഷിതാക്കളുടെ കടമയെന്ന് സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനും സംവിധായകനുമായ മധുപാൽ അഭിപ്രായപ്പെട്ടു. " സ്ത്രീധനം വെടിഞ്ഞ് സ്ത്രീ വിജയം നേടുക" എന്ന പ്രമേയവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒരു മാസക്കാലമായി നടത്തിയ കാമ്പസ് തല കാംപയിൽ കടകശ്ശേരി ഐഡിയൽ കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി സി ഡബ്ല്യൂ എഫ് വിദ്യാഭ്യാസ സമിതി ചെയർമാൻ പ്രൊഫ. വി.കെ. ബേബി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രസിഡണ്ട് സി.എസ്. പൊന്നാനി മുഖ്യപ്രഭാഷണം നടത്തി. കോളേജ് യൂണിയൻ ചെയർമാൻ എം.നാസിഫ് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്നേഹോപഹാരം എസ് ലത ടീച്ചറും, പാനൂസ സമഗ്ര ചരിത ഗ്രന്ഥം സി വി മുഹമ്മദ് നവാസും മധുപാലിന് കൈമാറി. ഐഡിയൽ ട്രസ്റ്റ് സെക്രട്ടറി കെ.കെ.എസ്.ആറ്റക്കോയ തങ്ങൾ, പ്രിൻസിപ്പൾ പ്രൊഫ: ടി.കെ. കോയക്കുട്ടി, അഭിലാഷ് ശങ്കർ, കെ.രാമകൃഷ്ണൻ , സക്കറിയ മങ്ങാടൻ, , ടി.മുനീറ,ലത്തീഫ് കളക്കര എന്നിവർ പ്രസംഗിച്ചു. അടാട്ട് വാസുദേവൻ മാസ്റ്റർ സ്വാഗതവും, അഷ്റഫ് നെയ്തല്ലൂർ നന്ദിയും പറഞ്ഞു.
തുടരുക...തവനൂർ : പണവും സ്വർണ്ണവും നൽകി വിവാഹം ചെയ്തയക്കലല്ല, നല്ല വിദ്യാഭ്യാസമേകി മക്കളെ സ്വയം പര്യാപ്തരാക്കി അവർക്ക് അനുയോജ്യരായ ജീവിത പങ്കാളികളെ കണ്ടെത്തലാണ് രക്ഷിതാക്കളുടെ കടമയെന്ന് സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനും സംവിധായകനുമായ മധുപാൽ അഭിപ്രായപ്പെട്ടു. " സ്ത്രീധനം വെടിഞ്ഞ് സ്ത്രീ വിജയം നേടുക" എന്ന പ്രമേയവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒരു മാസക്കാലമായി നടത്തിയ കാമ്പസ് തല കാംപയിൽ കടകശ്ശേരി ഐഡിയൽ കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി സി ഡബ്ല്യൂ എഫ് വിദ്യാഭ്യാസ സമിതി ചെയർമാൻ പ്രൊഫ. വി.കെ. ബേബി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രസിഡണ്ട് സി.എസ്. പൊന്നാനി മുഖ്യപ്രഭാഷണം നടത്തി. കോളേജ് യൂണിയൻ ചെയർമാൻ എം.നാസിഫ് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്നേഹോപഹാരം എസ് ലത ടീച്ചറും, പാനൂസ സമഗ്ര ചരിത ഗ്രന്ഥം സി വി മുഹമ്മദ് നവാസും മധുപാലിന് കൈമാറി. ഐഡിയൽ ട്രസ്റ്റ് സെക്രട്ടറി കെ.കെ.എസ്.ആറ്റക്കോയ തങ്ങൾ, പ്രിൻസിപ്പൾ പ്രൊഫ: ടി.കെ. കോയക്കുട്ടി, അഭിലാഷ് ശങ്കർ, കെ.രാമകൃഷ്ണൻ , സക്കറിയ മങ്ങാടൻ, , ടി.മുനീറ,ലത്തീഫ് കളക്കര എന്നിവർ പ്രസംഗിച്ചു. അടാട്ട് വാസുദേവൻ മാസ്റ്റർ സ്വാഗതവും, അഷ്റഫ് നെയ്തല്ലൂർ നന്ദിയും പറഞ്ഞു.