ഷാർജ: ചിട്ടി ആയിഹേ ആയിഹേ ചിട്ടി ആയിഹേ, ചിട്ടി ആയി ഹേ വതൻ സെ ചിട്ടി ആയിഹേ... ഗസൽ സംഗീതത്തിന്റെ മാന്ത്രികൻ പങ്കജ് ഉദാസ് പാടി ഹിറ്റാക്കിയ ഈ ഗാനം യുവ ഗസൽ ഗായക ദമ്പതികളായ റാസ റസാഖും ഇംതിയാസ് ബീഗവും പൊന്നോത്സവ് രാവിൽ സഫാരി മാൾ രണ്ടാം നിലയിലെ പാർട്ടി ഹാളിന്റെ അകത്തളത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി പാടി തിമിർത്തപ്പോൾ സംഗീത മഴ പെയ്തിറങ്ങിയ പ്രതീതി... യുഎഇ അമ്പത്തി മൂന്നാം ദേശീയ ദിനത്തോടനുബന്ധിച്ച് പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പൊന്നോത്സവ് സീസൺ 7 വേദി ആലാപന മികവ് കൊണ്ടും, വ്യത്യസ്ത ഭാഷയിലുള്ള ഗാനങ്ങൾ കൊണ്ടും സംഗീത സ്നേഹികളുടെ മനവും മെയ്യും കുളിർപ്പിച്ചു. ഗുലാം അലി, മെഹ്ദി ഹസ്സന്‍, പങ്കജ് ഉദാസ് തുടങ്ങിയ ഗസല്‍ ചക്രവര്‍ത്തിമാരുടെ പ്രശസ്തമായ ഗസലുകളോടൊപ്പം, ബാബുരാജ്, ഉമ്പായി എന്നിവര്‍ മലയാളത്തിനു സമ്മാനിച്ച പ്രണയ-വിരഹ ഗാനങ്ങളും, അവർ പാടി ഹിറ്റാക്കിയ ഗാനങ്ങളും സദസ്സ് വേണ്ടുവോളം ആസ്വദിച്ചു. യു.എ.ഇയിലെ ഗസല്‍ ആസ്വാദകര്‍ക്ക് വേറിട്ടൊരു അനുഭവമൊരുക്കിയ ഈ ചടങ്ങിലേക്ക് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ എത്തിച്ചേർന്നു. ഡിസംബർ 1 ഞായറാഴ്ച്ച രാത്രി 8.45 ന് ആരംഭിച്ച ഗസൽ സന്ധ്യ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. ഒപ്പം മൂളിയും, കൈയടിച്ചും, തലയാട്ടിയും അവർ ഗായകനൊപ്പം കൂടി. ഓരോ ഗാനവും കഴിയുന്തോറും കരഘോഷവും ആരവങ്ങളും കൂടുതൽ കൂടുതൽ ഉയർന്നുവന്നു. പ്രേക്ഷകരോട് സംവദിച്ചും കളി പറഞ്ഞും മുൻപോട്ട് പോയ ഗസൽ വിരുന്ന്, തീർന്നതേ അറിഞ്ഞില്ല എന്ന് അടക്കം പറഞ്ഞാണ് പലരും വേദി വിട്ടത്. തബല കൊണ്ട് വിസ്മയം തീർത്ത ജിത്തു ഉമ്മൻ, ഗിത്താർ വായിച്ച അനശ്വര ഗായകൻ ഉമ്പായിയുടെ മകൻ സെമീർ ഉമ്പായി ഉന്നിവർ വേറിട്ടൊരു അനുഭൂതിയാണ് സൃഷ്ടിച്ചത്. ഈദുൽ ഇത്തിഹാദ് ദിനത്തെ പൊന്നോത്സവിലൂടെ ധന്യമാക്കി തന്ന സംഘാടകർക്കും, മാസ്മരിക ആലാപനം കൊണ്ട് മനസ്സിന്റെ ആഴങ്ങളിലേക്ക് ശുദ്ധ സംഗീതത്തെ പകർന്നു നൽകിയ റാസയ്ക്കും ബീഗത്തിനും നന്ദിയും കടപ്പാടും രേഖപ്പെടുത്തി ഗസൽ ആസ്വാദകർ ഹാൾ വിട്ടിറങ്ങുമ്പോൾ സമയം രാത്രി 12 മണി... ഗസൽ ദമ്പതികൾ പാടി വെച്ച പട്ടാപകൽ ചൂട്ടും മിന്നിച്ച് മനുഷ്യനെ തേടി നടന്നു, പക്ഷെ മനുഷ്യനെ കണ്ടില്ല" എന്ന വരിയുടെ അർത്ഥം ചിന്തിച്ച് നല്ലൊരു മനുഷ്യനാകാനുളള തയ്യാറെടുപ്പിൽ എല്ലാവരും പിരിഞ്ഞു. അലി ഹസ്സൻ, നസീർ ചുങ്കത്ത്, ശബീർ ഈശ്വരമംഗലം, അഷ്റഫ് സി വി, സുനീർ പി കെ, ഷബീർ മുഹമ്മദ്, അലി എ വി, ഇക്ബാൽ, ആഷിക് , ഹബീബ് , സൈനുൽ ആബിദ് തങ്ങൾ, ,റിയാസ്, അമീൻ, ഹാഫിസ് റഹ്മാൻ, നൂറുൽ അമീൻ, മുഹമ്മദ്, റഹ്മത്ത് ലതീഫ്, സമീറ നൂറുൽ അമീൻ, റൈഹാന സലാം എന്നിവർ പൊന്നോത്സവിന് നേതൃത്വം നല്‍കി.
തുടരുക...ഷാർജ: ചിട്ടി ആയിഹേ ആയിഹേ ചിട്ടി ആയിഹേ, ചിട്ടി ആയി ഹേ വതൻ സെ ചിട്ടി ആയിഹേ... ഗസൽ സംഗീതത്തിന്റെ മാന്ത്രികൻ പങ്കജ് ഉദാസ് പാടി ഹിറ്റാക്കിയ ഈ ഗാനം യുവ ഗസൽ ഗായക ദമ്പതികളായ റാസ റസാഖും ഇംതിയാസ് ബീഗവും പൊന്നോത്സവ് രാവിൽ സഫാരി മാൾ രണ്ടാം നിലയിലെ പാർട്ടി ഹാളിന്റെ അകത്തളത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി പാടി തിമിർത്തപ്പോൾ സംഗീത മഴ പെയ്തിറങ്ങിയ പ്രതീതി... യുഎഇ അമ്പത്തി മൂന്നാം ദേശീയ ദിനത്തോടനുബന്ധിച്ച് പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പൊന്നോത്സവ് സീസൺ 7 വേദി ആലാപന മികവ് കൊണ്ടും, വ്യത്യസ്ത ഭാഷയിലുള്ള ഗാനങ്ങൾ കൊണ്ടും സംഗീത സ്നേഹികളുടെ മനവും മെയ്യും കുളിർപ്പിച്ചു. ഗുലാം അലി, മെഹ്ദി ഹസ്സന്‍, പങ്കജ് ഉദാസ് തുടങ്ങിയ ഗസല്‍ ചക്രവര്‍ത്തിമാരുടെ പ്രശസ്തമായ ഗസലുകളോടൊപ്പം, ബാബുരാജ്, ഉമ്പായി എന്നിവര്‍ മലയാളത്തിനു സമ്മാനിച്ച പ്രണയ-വിരഹ ഗാനങ്ങളും, അവർ പാടി ഹിറ്റാക്കിയ ഗാനങ്ങളും സദസ്സ് വേണ്ടുവോളം ആസ്വദിച്ചു. യു.എ.ഇയിലെ ഗസല്‍ ആസ്വാദകര്‍ക്ക് വേറിട്ടൊരു അനുഭവമൊരുക്കിയ ഈ ചടങ്ങിലേക്ക് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ എത്തിച്ചേർന്നു. ഡിസംബർ 1 ഞായറാഴ്ച്ച രാത്രി 8.45 ന് ആരംഭിച്ച ഗസൽ സന്ധ്യ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. ഒപ്പം മൂളിയും, കൈയടിച്ചും, തലയാട്ടിയും അവർ ഗായകനൊപ്പം കൂടി. ഓരോ ഗാനവും കഴിയുന്തോറും കരഘോഷവും ആരവങ്ങളും കൂടുതൽ കൂടുതൽ ഉയർന്നുവന്നു. പ്രേക്ഷകരോട് സംവദിച്ചും കളി പറഞ്ഞും മുൻപോട്ട് പോയ ഗസൽ വിരുന്ന്, തീർന്നതേ അറിഞ്ഞില്ല എന്ന് അടക്കം പറഞ്ഞാണ് പലരും വേദി വിട്ടത്. തബല കൊണ്ട് വിസ്മയം തീർത്ത ജിത്തു ഉമ്മൻ, ഗിത്താർ വായിച്ച അനശ്വര ഗായകൻ ഉമ്പായിയുടെ മകൻ സെമീർ ഉമ്പായി ഉന്നിവർ വേറിട്ടൊരു അനുഭൂതിയാണ് സൃഷ്ടിച്ചത്. ഈദുൽ ഇത്തിഹാദ് ദിനത്തെ പൊന്നോത്സവിലൂടെ ധന്യമാക്കി തന്ന സംഘാടകർക്കും, മാസ്മരിക ആലാപനം കൊണ്ട് മനസ്സിന്റെ ആഴങ്ങളിലേക്ക് ശുദ്ധ സംഗീതത്തെ പകർന്നു നൽകിയ റാസയ്ക്കും ബീഗത്തിനും നന്ദിയും കടപ്പാടും രേഖപ്പെടുത്തി ഗസൽ ആസ്വാദകർ ഹാൾ വിട്ടിറങ്ങുമ്പോൾ സമയം രാത്രി 12 മണി... ഗസൽ ദമ്പതികൾ പാടി വെച്ച പട്ടാപകൽ ചൂട്ടും മിന്നിച്ച് മനുഷ്യനെ തേടി നടന്നു, പക്ഷെ മനുഷ്യനെ കണ്ടില്ല" എന്ന വരിയുടെ അർത്ഥം ചിന്തിച്ച് നല്ലൊരു മനുഷ്യനാകാനുളള തയ്യാറെടുപ്പിൽ എല്ലാവരും പിരിഞ്ഞു. അലി ഹസ്സൻ, നസീർ ചുങ്കത്ത്, ശബീർ ഈശ്വരമംഗലം, അഷ്റഫ് സി വി, സുനീർ പി കെ, ഷബീർ മുഹമ്മദ്, അലി എ വി, ഇക്ബാൽ, ആഷിക് , ഹബീബ് , സൈനുൽ ആബിദ് തങ്ങൾ, ,റിയാസ്, അമീൻ, ഹാഫിസ് റഹ്മാൻ, നൂറുൽ അമീൻ, മുഹമ്മദ്, റഹ്മത്ത് ലതീഫ്, സമീറ നൂറുൽ അമീൻ, റൈഹാന സലാം എന്നിവർ പൊന്നോത്സവിന് നേതൃത്വം നല്കി.