ദുബൈ: പ്രവാസ മണ്ണിൽ കാൽപന്തിൻ്റെ പൊന്നാനിപ്പെരുമ തീർത്ത് മൂന്നാമത് PCWF ഇൻർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചപ്പോൾ കറുത്ത കുതിരകളായ അൽ ഐൻ വാരിയേഴ്സ് ഗോൾഡൻ ടൈഗർ കരാട്ടെ സെന്റർ PCWF പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് കിരീടം ചൂടി. ഫെബ്രുവരി 18 ന് ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങൾക്ക് ദുബൈ കമ്മിറ്റി ആതിഥേയത്വം വഹിച്ചു. പ്രവചനങ്ങൾ മാറിമറിഞ്ഞ ഫൈനൽ മത്സരത്തിൽ ഇൻസുൽതേം FC ഉമ്മുൽ ഖുവൈനോട് സമനില വഴങ്ങിയ അൽ ഐൻ വാരിയേഴ്‌സ് പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഇൻസുൽതേം FC യുടെ സമീർ ടൂർണമെൻ്റിലെ മികച്ച താരമായി. ടൂർണമെൻ്റിലെ ടോപ് സ്കോററായി സ്ട്രൈക്കേഴ്സ് അജ്മാൻ്റെ ബാസിലും മികച്ച ഗോളിയായി സ്ട്രൈക്കേഴ്സ് താരം സുഹൈലും അർഹരായി. ടൂർണമെൻ്റിലുടനീളം മികച്ച ടീം സ്പിരിറ്റ് കൈകൊണ്ട ഷാർജ ഫൈറ്റേഴ്സ് ഫെയർപ്ലേ അവാർഡിന് അർഹരായി. PCWF UAE സെൻട്രൽ കമ്മിറ്റി ആഭിമുഖ്യത്തിൽ സ്പോർട്സ് വിംഗ് സംഘടിപ്പിച്ച ഇൻ്റർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വിവിധ എമിറേറ്റ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈറ്റ് ഹോഴ്സസ് അബുദാബി, അൽ ഐൻ വാരിയേഴ്സ്, ഡി സെവൻ ദുബൈ, ഷാർജ ഫൈറ്റേഴ്സ്, സ്ട്രൈക്കേഴ്സ് അജ്‌മാൻ, ഇൻസുൽതേം FC ഉമ്മുൽ ഖുവൈൻ എന്നീ 6 ടീമുകളാണ് മത്സരിച്ചത്.
തുടരുക...ദുബൈ: പ്രവാസ മണ്ണിൽ കാൽപന്തിൻ്റെ പൊന്നാനിപ്പെരുമ തീർത്ത് മൂന്നാമത് PCWF ഇൻർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചപ്പോൾ കറുത്ത കുതിരകളായ അൽ ഐൻ വാരിയേഴ്സ് ഗോൾഡൻ ടൈഗർ കരാട്ടെ സെന്റർ PCWF പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് കിരീടം ചൂടി. ഫെബ്രുവരി 18 ന് ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങൾക്ക് ദുബൈ കമ്മിറ്റി ആതിഥേയത്വം വഹിച്ചു. പ്രവചനങ്ങൾ മാറിമറിഞ്ഞ ഫൈനൽ മത്സരത്തിൽ ഇൻസുൽതേം FC ഉമ്മുൽ ഖുവൈനോട് സമനില വഴങ്ങിയ അൽ ഐൻ വാരിയേഴ്‌സ് പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഇൻസുൽതേം FC യുടെ സമീർ ടൂർണമെൻ്റിലെ മികച്ച താരമായി. ടൂർണമെൻ്റിലെ ടോപ് സ്കോററായി സ്ട്രൈക്കേഴ്സ് അജ്മാൻ്റെ ബാസിലും മികച്ച ഗോളിയായി സ്ട്രൈക്കേഴ്സ് താരം സുഹൈലും അർഹരായി. ടൂർണമെൻ്റിലുടനീളം മികച്ച ടീം സ്പിരിറ്റ് കൈകൊണ്ട ഷാർജ ഫൈറ്റേഴ്സ് ഫെയർപ്ലേ അവാർഡിന് അർഹരായി. PCWF UAE സെൻട്രൽ കമ്മിറ്റി ആഭിമുഖ്യത്തിൽ സ്പോർട്സ് വിംഗ് സംഘടിപ്പിച്ച ഇൻ്റർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വിവിധ എമിറേറ്റ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈറ്റ് ഹോഴ്സസ് അബുദാബി, അൽ ഐൻ വാരിയേഴ്സ്, ഡി സെവൻ ദുബൈ, ഷാർജ ഫൈറ്റേഴ്സ്, സ്ട്രൈക്കേഴ്സ് അജ്‌മാൻ, ഇൻസുൽതേം FC ഉമ്മുൽ ഖുവൈൻ എന്നീ 6 ടീമുകളാണ് മത്സരിച്ചത്.