കേരളത്തിനു പുറത്തു ജീവിക്കുന്ന മലയാളികള്‍ സംസ്ഥാനത്തിന്റെ പുരോഗതിയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. വിദേശ മലയാളികള്‍ നാടിന്റെ പുരോഗതിയില്‍ വഹിക്കുന്ന പങ്ക് കുടുംബതലത്തിലും, പ്രാദേശിക/സാമൂഹിക തലത്തിലും, രാജ്യതലത്തിലും ദൃശ്യമാണ്. കുടുംബതലത്തില്‍ പ്രവാസി മലയാളികളുടെ പങ്ക്, കുടുംബസമ്പാദ്യം, ആഹാരം, ആരോഗ്യം, പാര്‍പ്പിടം, വിദ്യാഭ്യാസ നിലവാരം എന്നീ രംഗങ്ങളില്‍ഉണ്ടായിട്ടുള്ള പുരോഗതി സ്പഷ്ടമാണ്. കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി രാജ്യത്തിന്റെ കറണ്ട് അക്കൌണ്ട് കമ്മി നികത്താന്‍ വിദേശ മലയാളികളുടെ റമിറ്റന്‍സ് സഹായിച്ചിട്ടുണ്ട്. നൈപുണ്യ വികസനത്തിലൂടെ മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ സേനയുടെ പ്രത്യേകത ധാരാളം പ്രൊഫഷണൽ യുവജനങ്ങളെ കേരളത്തിന് പുറത്ത് പോവാൻ സഹായിക്കുന്നു. ഇക്കാരണത്താൽ ലോകം മുഴുവനായി കേരളത്തിൽ നിന്നുള്ള മലയാളികൾ വ്യാപിച്ച് കിടക്കുന്നു. സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ് 2014 ൽ നടത്തിയ കേരള പ്രവാസി സർവ്വേ (കരട്) പ്രകാരം വിവിധ രാജ്യങ്ങളിലായി 24 ലക്ഷത്തിലും അധികം മലയാളികൾ പ്രവാസികളായി കഴിയുന്നു. അവരിൽ നിന്നുള്ള റമിറ്റൻസ് സംസ്ഥാനത്തിന്റെ അറ്റ ആഭ്യന്തര ഉല്പാദനത്തിന്റെ 36.5 ശതമാനത്തോളമാണ്. പ്രവാസി മലയാളിയുടെ ശരാശരി വയസ്സ് 24.74 വർഷമാണ്. 75% ശതമാനം ആളുകൾ 10-ാം തരം പാസാവുകയും 35.4 ശതമാനം ആളുകൾ ഡിപ്ലോമ /ഡിഗ്രി/ ഉയർന്ന വിദ്യാഭ്യാസം എന്നിവ നേടുകയും ചെയ്തിട്ടുണ്ട്. പ്രവാസികളുടെ എണ്ണം 2008 നേക്കാൾ 2,06,963 വർദ്ധിച്ചിട്ടുണ്ട്. ഇത് 2008 നേക്കാൾ 9.4 ശതമാനം അധികമാണ്. മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ 2008 നേക്കാൾ 2014 ൽ പ്രവാസികളുടെ അനുപാതം കൂടിയിട്ടുണ്ട്. കേരളത്തിന്റെ മൊത്തം പ്രവാസികളുടെ 19 ശതമാനം ഉള്ള മലപ്പുറമാണ് ഏറ്റവും കൂടിയ അനുപാതം കാണിക്കുന്നത്. വീട്ടിലുള്ള പ്രവാസികളുടെ കണക്കിൽ മലപ്പുറം ജില്ലയാണ് മുന്നിലുള്ളത്. 2014 ലെ കണക്കനുസരിച്ച് 100 വീടുകളിലെ പ്രവാസികളുടെ സ്ഥിതിവിവരകണക്കനുസരിച്ച് 54 ശതമാനം മലപ്പുറം ജില്ലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 50 ശതമാനം രേഖപ്പെടുത്തിയ കണ്ണൂർ ജില്ലയാണ് രണ്ടാം സ്ഥാനത്ത്.. മധ്യേഷ്യയിലെ സ്വദേശി നയങ്ങളും ലോകം മുഴുവൻ വ്യാപിച്ച സാമ്പത്തിക അസ്ഥിരതയും മൂലം കേരളത്തിലേക്ക് തിരിച്ചു വരുന്ന പ്രവാസികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. 1998 ലെ 7.3 ലക്ഷത്തിൽ നിന്ന് 2014 ൽ തിരിച്ചു വന്ന പ്രവാസികളുടെ എണ്ണം 12.5 ലക്ഷമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ജില്ല തിരിച്ചുള്ള വിശകലനം കാണിക്കുന്നത് തിരിച്ചു വരുന്ന പ്രവാസികളുടെ 24 ശതമാനമുള്ള മലപ്പുറം ഒന്നാം സ്ഥാനത്തും 17 ശതമാനമുള്ള തിരുവനന്തപുരം, 10 ശതമാനമുള്ള കൊല്ലം എന്നിവ രണ്ടും മൂന്നും സ്ഥാനത്തും എന്നാണ് ജോലിചെയ്യുന്ന വിദേശ മലയാളികളുടെ എണ്ണം വിദേശ മലയാളികളില്‍87.77 ശതമാനം പല തരത്തിലുള്ള ജോലികളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. ജോലിചെയ്യുന്ന വിദേശ മലയാളികളില്‍ 93.04 ശതമാനം പുരുഷന്മാരും 6.96 ശതമാനം സ്ത്രീകളുമാണ്. ജില്ല തിരിച്ചു കണക്കാക്കിയാല്‍ 19.51 ശതമാനം വിദേശമലയാളികള്‍ ജോലിചെയ്യുന്ന മലപ്പുറം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. തൃശ്ശൂരും കോഴിക്കോടുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. രാജ്യം തിരിച്ച് ജോലിചെയ്യുന്ന വിദേശ മലയാളികള്‍ രാജ്യം തിരിച്ച് കണക്കാക്കിയാല്‍ ഏറ്റവും കൂടുതല്‍ വിദേശ മലയാളികള്‍ജോലിയിലേര്‍പ്പെട്ടിരിക്കു ന്നതായി രേഖപ്പെടുത്തിയിട്ടുള്ളത് യുഎ.ഇ-ലാണ് - 37.5 ശതമാനം. 21.8 ശതമാനം രേഖപ്പെടുത്തിയ സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. ജോലി തിരിച്ചുള്ള വിദേശ മലയാളികള്‍ കേരളത്തിന്റെ മനുഷ്യ വിഭവ ശേഷി ലോകത്തെവിടെയും വ്യാപിച്ചു കിടക്കുന്ന ഒന്നാണ്. ജോലി അന്വേഷണത്തിന്റെ രീതി അനുസരിച്ച് വിദേശ രാജ്യങ്ങളില്‍ കുടിയേറിപ്പാര്‍ക്കുന്നവരുടെ രീതിയില്‍ മാറ്റം വന്നിരിക്കുകയാണ്. 1970 കാലഘട്ടത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടിയേറി പാര്‍ത്തിട്ടുള്ള ആകെ തൊഴിലാളികളില്‍ വൈദഗ്ദ്ധ്യം ഉള്ളവര്‍ കുറവായിരുന്നു. നിലവില്‍ വിഗദ്ധ തൊഴില്‍ ചെയ്യുന്നവരായ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, എഞ്ചിനീയര്‍മാര്‍, വിവര സാങ്കേതിക വിദഗ്ദ്ധര്‍, അദ്ധ്യാപകര്‍ എന്നിവരുടെ എണ്ണം കൂടിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ മലയാളികളെ തൊഴില്‍ തിരിച്ചു നോക്കിയാല്‍ 11.85 ശതമാനം പേര്‍ ഡ്രൈവര്‍ തൊഴില്‍ ചെയ്യുന്നവരാണ്. 10.99 ശതമാനം കടകളിലും മറ്റും സാധനങ്ങള്‍ വില്‍ക്കുന്നവരും, 6.37 ശതമാനം നഴ്സുമാരും, 3.78 ശതമാനം എന്‍ജിനീയര്‍മാരും 2.23 ശതമാനം വിവര സാങ്കേതിക വിദഗ്ദ്ധരും, 0.53 ശതമാനം ഡോക്ടര്‍മാരുമാണ്. പിന്നെയുള്ള 64.25 ശതമാനം പേര്‍ ബിസിനസ്, അദ്ധ്യാപന, ബാങ്ക് മുതലായ മേഖലകളില്‍ ജോലികള്‍ ചെയ്യുന്നവരുമാണ്. . നോര്‍ക്ക റൂട്ട്സ് നല്‍കുന്ന പദ്ധതികളും സേവനങ്ങളും- ഒരു അവലോകനം തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം:- തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുക, അല്ലെങ്കില്‍ അവര്‍ക്കു സ്വയം തൊഴില്‍ കണ്ടെത്താന്‍ അവസരമൊരുക്കുക എന്നിവയാണ് ഈ പദ്ധതികൊണ്ട് വിഭാവനം ചെയ്യുന്നത്. സാന്ത്വനം:- വിദേശത്ത് രണ്ടു വര്‍ഷത്തില്‍ കുറയാത്ത സേവനം നടത്തി തിരിച്ചെത്തി 10 വര്‍ഷം കഴിയാതെ, വാര്‍ഷിക വരുമാനം 2 ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കായി വൈദ്യ സഹായം, കുട്ടികളുടെ വിവാഹാവശ്യങ്ങള്‍ എന്നിവയ്ക്കുള്ള സഹായ പദ്ധതിയാണിത്. സ്വപ്ന സാഫല്യം:- താഴ്ന്ന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളികള്‍ വളരെയധികം ദുരിതങ്ങള്‍ക്ക് ഇരയാകുന്നു. തങ്ങളുടേതല്ലാത്ത കുറ്റങ്ങളാല്‍ ജയിലിലായ പ്രവാസി മലയാളികള്‍ക്ക് അവര്‍ ജയിലില്‍ നിന്ന് മോചിതരാവുന്ന സമയത്ത് എയര്‍ടിക്കറ്റ് നല്‍കുന്നതിനുദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. പ്രവാസി ലീഗല്‍ അസിസ്റ്റന്‍സ് (പ്രവാസി ലീഗല്‍ എയ്ഡ് സെല്‍):- കുടിയേറിപ്പാര്‍ക്കുന്ന തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അവര്‍ നേരിടുന്ന കോടതി കേസുകളും നിയമ പ്രശ്നങ്ങളും. അര്‍ഹരായവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നിയമ സഹായം നൽകാനുള്ള പദ്ധതിയാണിത് 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍/കോള്‍ സെന്ററുകള്‍:- വിദേശ മലയാളികളുടെ പരാതികള്‍ പരിഹരിക്കുന്നതിനും വിഷമഘട്ടത്തിലുള്ളവര്‍ക്ക് കൗണ്‍സിലിംഗ് നടത്തുന്നതിനും വിദേശത്ത് പോകുന്നവര്‍ക്കും പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അംഗീകൃത കുടിയേറ്റത്തിനെക്കുറിച്ചും ഈ മേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുക, പ്രവാസി മലയാളികള്‍ക്കു വേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്ന സഹായിയായി നില്‍ക്കുക തുടങ്ങിയവയ്ക്കായി സര്‍ക്കാരും നോര്‍ക്കാ റൂട്ട്സും നടത്തുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരവ്യാപനം നടത്തുക എന്നതാണ് ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. പ്രീഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം:- കുടിയേറ്റത്തെക്കുറിച്ചു് പൊതുവായും വിദേശ തൊഴില്‍ നിയമങ്ങളെക്കുറിച്ചു് പ്രത്യേകിച്ചും പൊതുജനങ്ങള്‍ക്ക് അവബോധം കുറവാണ്. നിയമാനുസൃതമായ കുടിയേറ്റം സാദ്ധ്യമാകുന്ന തരത്തില്‍ തൊഴില്‍ അന്വേഷകര്‍ക്ക് പരിശീലനവും അവബോധവും നല്‍കുന്നതിനുള്ള പദ്ധതിയാണിത്. സംസ്ഥാനത്ത് കൂടുതല്‍ ഗ്രാമീണ മേഖലകളിലേക്ക് ഈ പരിപാടി വ്യാപിപ്പിക്കുന്നത് വഴി വിസതട്ടിപ്പ്, അനധികൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ നിയമാനുസൃതമല്ലാത്ത കുടിയേറ്റം തുടങ്ങിയ കാര്യങ്ങള്‍ അവസാനിപ്പിക്കുന്നതിന് സഹായകരമായിരിക്കും. സംസ്ഥാന ജനസംഖ്യയിലെ ഒരു പ്രധാനഭാഗം സംസ്ഥാനത്തിന്റെ പുറത്ത് താമസിക്കുന്നതുകൊണ്ട് സംസ്ഥാനത്തിന്റെ വികസനാതിര്‍ത്തികള്‍ ഭൂമിശാസ്ത്ര അതിര്‍ത്തികള്‍ക്കപ്പുറമാണ്. നിലവിലുള്ള പരിപാടികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ നൂതന പരിഹാരങ്ങളും വ്യക്തവും അനുയോജ്യവുമായ റിക്രൂട്ട്മെന്റ്തന്ത്രങ്ങളുമായി സംസ്ഥാനം മുന്നോട്ട് വരേണ്ടതാണ്. അങ്ങനെ പ്രവാസി മലയാളികളെ അവരുടെ ശേഷിക്കനുയോജ്യമായ രീതിയില്‍ സംസ്ഥാനത്തിന്റെ വികസനത്തില്‍ പങ്കെടുക്കേണ്ടതുമാണ്. അതിനായി നിലവിലുള്ള സംസ്ഥാന കേന്ദ്ര പദ്ധതികൾ അര്ഹരായവരിലേക്ക് എത്തിക്കാൻ ചുവപ്പുനാടയിൽ കുരുങ്ങി ക്ഷേമ പ്രവർത്തനങ്ങൾ നിലക്കതിരിക്കാൻ അത്തരം പദ്ധതികൾ ത്രിതല പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കണമെന്ന് PCWF പ്രവാസി സംഗമം 2023 പ്രമേയം പാസ്സാക്കുന്നു. അവതാരകൻ : എൻ ഖലീൽ റഹ്മാൻ (ചെയർമാൻ, ഐടി & മീഡിയ വിങ് PCWF Global Committee)
തുടരുക...കേരളത്തിനു പുറത്തു ജീവിക്കുന്ന മലയാളികള്‍ സംസ്ഥാനത്തിന്റെ പുരോഗതിയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. വിദേശ മലയാളികള്‍ നാടിന്റെ പുരോഗതിയില്‍ വഹിക്കുന്ന പങ്ക് കുടുംബതലത്തിലും, പ്രാദേശിക/സാമൂഹിക തലത്തിലും, രാജ്യതലത്തിലും ദൃശ്യമാണ്. കുടുംബതലത്തില്‍ പ്രവാസി മലയാളികളുടെ പങ്ക്, കുടുംബസമ്പാദ്യം, ആഹാരം, ആരോഗ്യം, പാര്‍പ്പിടം, വിദ്യാഭ്യാസ നിലവാരം എന്നീ രംഗങ്ങളില്‍ഉണ്ടായിട്ടുള്ള പുരോഗതി സ്പഷ്ടമാണ്. കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി രാജ്യത്തിന്റെ കറണ്ട് അക്കൌണ്ട് കമ്മി നികത്താന്‍ വിദേശ മലയാളികളുടെ റമിറ്റന്‍സ് സഹായിച്ചിട്ടുണ്ട്. നൈപുണ്യ വികസനത്തിലൂടെ മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ സേനയുടെ പ്രത്യേകത ധാരാളം പ്രൊഫഷണൽ യുവജനങ്ങളെ കേരളത്തിന് പുറത്ത് പോവാൻ സഹായിക്കുന്നു. ഇക്കാരണത്താൽ ലോകം മുഴുവനായി കേരളത്തിൽ നിന്നുള്ള മലയാളികൾ വ്യാപിച്ച് കിടക്കുന്നു. സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ് 2014 ൽ നടത്തിയ കേരള പ്രവാസി സർവ്വേ (കരട്) പ്രകാരം വിവിധ രാജ്യങ്ങളിലായി 24 ലക്ഷത്തിലും അധികം മലയാളികൾ പ്രവാസികളായി കഴിയുന്നു. അവരിൽ നിന്നുള്ള റമിറ്റൻസ് സംസ്ഥാനത്തിന്റെ അറ്റ ആഭ്യന്തര ഉല്പാദനത്തിന്റെ 36.5 ശതമാനത്തോളമാണ്. പ്രവാസി മലയാളിയുടെ ശരാശരി വയസ്സ് 24.74 വർഷമാണ്. 75% ശതമാനം ആളുകൾ 10-ാം തരം പാസാവുകയും 35.4 ശതമാനം ആളുകൾ ഡിപ്ലോമ /ഡിഗ്രി/ ഉയർന്ന വിദ്യാഭ്യാസം എന്നിവ നേടുകയും ചെയ്തിട്ടുണ്ട്. പ്രവാസികളുടെ എണ്ണം 2008 നേക്കാൾ 2,06,963 വർദ്ധിച്ചിട്ടുണ്ട്. ഇത് 2008 നേക്കാൾ 9.4 ശതമാനം അധികമാണ്. മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ 2008 നേക്കാൾ 2014 ൽ പ്രവാസികളുടെ അനുപാതം കൂടിയിട്ടുണ്ട്. കേരളത്തിന്റെ മൊത്തം പ്രവാസികളുടെ 19 ശതമാനം ഉള്ള മലപ്പുറമാണ് ഏറ്റവും കൂടിയ അനുപാതം കാണിക്കുന്നത്. വീട്ടിലുള്ള പ്രവാസികളുടെ കണക്കിൽ മലപ്പുറം ജില്ലയാണ് മുന്നിലുള്ളത്. 2014 ലെ കണക്കനുസരിച്ച് 100 വീടുകളിലെ പ്രവാസികളുടെ സ്ഥിതിവിവരകണക്കനുസരിച്ച് 54 ശതമാനം മലപ്പുറം ജില്ലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 50 ശതമാനം രേഖപ്പെടുത്തിയ കണ്ണൂർ ജില്ലയാണ് രണ്ടാം സ്ഥാനത്ത്.. മധ്യേഷ്യയിലെ സ്വദേശി നയങ്ങളും ലോകം മുഴുവൻ വ്യാപിച്ച സാമ്പത്തിക അസ്ഥിരതയും മൂലം കേരളത്തിലേക്ക് തിരിച്ചു വരുന്ന പ്രവാസികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. 1998 ലെ 7.3 ലക്ഷത്തിൽ നിന്ന് 2014 ൽ തിരിച്ചു വന്ന പ്രവാസികളുടെ എണ്ണം 12.5 ലക്ഷമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ജില്ല തിരിച്ചുള്ള വിശകലനം കാണിക്കുന്നത് തിരിച്ചു വരുന്ന പ്രവാസികളുടെ 24 ശതമാനമുള്ള മലപ്പുറം ഒന്നാം സ്ഥാനത്തും 17 ശതമാനമുള്ള തിരുവനന്തപുരം, 10 ശതമാനമുള്ള കൊല്ലം എന്നിവ രണ്ടും മൂന്നും സ്ഥാനത്തും എന്നാണ് ജോലിചെയ്യുന്ന വിദേശ മലയാളികളുടെ എണ്ണം വിദേശ മലയാളികളില്‍87.77 ശതമാനം പല തരത്തിലുള്ള ജോലികളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. ജോലിചെയ്യുന്ന വിദേശ മലയാളികളില്‍ 93.04 ശതമാനം പുരുഷന്മാരും 6.96 ശതമാനം സ്ത്രീകളുമാണ്. ജില്ല തിരിച്ചു കണക്കാക്കിയാല്‍ 19.51 ശതമാനം വിദേശമലയാളികള്‍ ജോലിചെയ്യുന്ന മലപ്പുറം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. തൃശ്ശൂരും കോഴിക്കോടുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. രാജ്യം തിരിച്ച് ജോലിചെയ്യുന്ന വിദേശ മലയാളികള്‍ രാജ്യം തിരിച്ച് കണക്കാക്കിയാല്‍ ഏറ്റവും കൂടുതല്‍ വിദേശ മലയാളികള്‍ജോലിയിലേര്‍പ്പെട്ടിരിക്കു ന്നതായി രേഖപ്പെടുത്തിയിട്ടുള്ളത് യുഎ.ഇ-ലാണ് - 37.5 ശതമാനം. 21.8 ശതമാനം രേഖപ്പെടുത്തിയ സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. ജോലി തിരിച്ചുള്ള വിദേശ മലയാളികള്‍ കേരളത്തിന്റെ മനുഷ്യ വിഭവ ശേഷി ലോകത്തെവിടെയും വ്യാപിച്ചു കിടക്കുന്ന ഒന്നാണ്. ജോലി അന്വേഷണത്തിന്റെ രീതി അനുസരിച്ച് വിദേശ രാജ്യങ്ങളില്‍ കുടിയേറിപ്പാര്‍ക്കുന്നവരുടെ രീതിയില്‍ മാറ്റം വന്നിരിക്കുകയാണ്. 1970 കാലഘട്ടത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടിയേറി പാര്‍ത്തിട്ടുള്ള ആകെ തൊഴിലാളികളില്‍ വൈദഗ്ദ്ധ്യം ഉള്ളവര്‍ കുറവായിരുന്നു. നിലവില്‍ വിഗദ്ധ തൊഴില്‍ ചെയ്യുന്നവരായ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, എഞ്ചിനീയര്‍മാര്‍, വിവര സാങ്കേതിക വിദഗ്ദ്ധര്‍, അദ്ധ്യാപകര്‍ എന്നിവരുടെ എണ്ണം കൂടിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ മലയാളികളെ തൊഴില്‍ തിരിച്ചു നോക്കിയാല്‍ 11.85 ശതമാനം പേര്‍ ഡ്രൈവര്‍ തൊഴില്‍ ചെയ്യുന്നവരാണ്. 10.99 ശതമാനം കടകളിലും മറ്റും സാധനങ്ങള്‍ വില്‍ക്കുന്നവരും, 6.37 ശതമാനം നഴ്സുമാരും, 3.78 ശതമാനം എന്‍ജിനീയര്‍മാരും 2.23 ശതമാനം വിവര സാങ്കേതിക വിദഗ്ദ്ധരും, 0.53 ശതമാനം ഡോക്ടര്‍മാരുമാണ്. പിന്നെയുള്ള 64.25 ശതമാനം പേര്‍ ബിസിനസ്, അദ്ധ്യാപന, ബാങ്ക് മുതലായ മേഖലകളില്‍ ജോലികള്‍ ചെയ്യുന്നവരുമാണ്. . നോര്‍ക്ക റൂട്ട്സ് നല്‍കുന്ന പദ്ധതികളും സേവനങ്ങളും- ഒരു അവലോകനം തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം:- തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുക, അല്ലെങ്കില്‍ അവര്‍ക്കു സ്വയം തൊഴില്‍ കണ്ടെത്താന്‍ അവസരമൊരുക്കുക എന്നിവയാണ് ഈ പദ്ധതികൊണ്ട് വിഭാവനം ചെയ്യുന്നത്. സാന്ത്വനം:- വിദേശത്ത് രണ്ടു വര്‍ഷത്തില്‍ കുറയാത്ത സേവനം നടത്തി തിരിച്ചെത്തി 10 വര്‍ഷം കഴിയാതെ, വാര്‍ഷിക വരുമാനം 2 ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കായി വൈദ്യ സഹായം, കുട്ടികളുടെ വിവാഹാവശ്യങ്ങള്‍ എന്നിവയ്ക്കുള്ള സഹായ പദ്ധതിയാണിത്. സ്വപ്ന സാഫല്യം:- താഴ്ന്ന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളികള്‍ വളരെയധികം ദുരിതങ്ങള്‍ക്ക് ഇരയാകുന്നു. തങ്ങളുടേതല്ലാത്ത കുറ്റങ്ങളാല്‍ ജയിലിലായ പ്രവാസി മലയാളികള്‍ക്ക് അവര്‍ ജയിലില്‍ നിന്ന് മോചിതരാവുന്ന സമയത്ത് എയര്‍ടിക്കറ്റ് നല്‍കുന്നതിനുദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. പ്രവാസി ലീഗല്‍ അസിസ്റ്റന്‍സ് (പ്രവാസി ലീഗല്‍ എയ്ഡ് സെല്‍):- കുടിയേറിപ്പാര്‍ക്കുന്ന തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അവര്‍ നേരിടുന്ന കോടതി കേസുകളും നിയമ പ്രശ്നങ്ങളും. അര്‍ഹരായവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നിയമ സഹായം നൽകാനുള്ള പദ്ധതിയാണിത് 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍/കോള്‍ സെന്ററുകള്‍:- വിദേശ മലയാളികളുടെ പരാതികള്‍ പരിഹരിക്കുന്നതിനും വിഷമഘട്ടത്തിലുള്ളവര്‍ക്ക് കൗണ്‍സിലിംഗ് നടത്തുന്നതിനും വിദേശത്ത് പോകുന്നവര്‍ക്കും പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അംഗീകൃത കുടിയേറ്റത്തിനെക്കുറിച്ചും ഈ മേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുക, പ്രവാസി മലയാളികള്‍ക്കു വേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്ന സഹായിയായി നില്‍ക്കുക തുടങ്ങിയവയ്ക്കായി സര്‍ക്കാരും നോര്‍ക്കാ റൂട്ട്സും നടത്തുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരവ്യാപനം നടത്തുക എന്നതാണ് ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. പ്രീഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം:- കുടിയേറ്റത്തെക്കുറിച്ചു് പൊതുവായും വിദേശ തൊഴില്‍ നിയമങ്ങളെക്കുറിച്ചു് പ്രത്യേകിച്ചും പൊതുജനങ്ങള്‍ക്ക് അവബോധം കുറവാണ്. നിയമാനുസൃതമായ കുടിയേറ്റം സാദ്ധ്യമാകുന്ന തരത്തില്‍ തൊഴില്‍ അന്വേഷകര്‍ക്ക് പരിശീലനവും അവബോധവും നല്‍കുന്നതിനുള്ള പദ്ധതിയാണിത്. സംസ്ഥാനത്ത് കൂടുതല്‍ ഗ്രാമീണ മേഖലകളിലേക്ക് ഈ പരിപാടി വ്യാപിപ്പിക്കുന്നത് വഴി വിസതട്ടിപ്പ്, അനധികൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ നിയമാനുസൃതമല്ലാത്ത കുടിയേറ്റം തുടങ്ങിയ കാര്യങ്ങള്‍ അവസാനിപ്പിക്കുന്നതിന് സഹായകരമായിരിക്കും. സംസ്ഥാന ജനസംഖ്യയിലെ ഒരു പ്രധാനഭാഗം സംസ്ഥാനത്തിന്റെ പുറത്ത് താമസിക്കുന്നതുകൊണ്ട് സംസ്ഥാനത്തിന്റെ വികസനാതിര്‍ത്തികള്‍ ഭൂമിശാസ്ത്ര അതിര്‍ത്തികള്‍ക്കപ്പുറമാണ്. നിലവിലുള്ള പരിപാടികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ നൂതന പരിഹാരങ്ങളും വ്യക്തവും അനുയോജ്യവുമായ റിക്രൂട്ട്മെന്റ്തന്ത്രങ്ങളുമായി സംസ്ഥാനം മുന്നോട്ട് വരേണ്ടതാണ്. അങ്ങനെ പ്രവാസി മലയാളികളെ അവരുടെ ശേഷിക്കനുയോജ്യമായ രീതിയില്‍ സംസ്ഥാനത്തിന്റെ വികസനത്തില്‍ പങ്കെടുക്കേണ്ടതുമാണ്. അതിനായി നിലവിലുള്ള സംസ്ഥാന കേന്ദ്ര പദ്ധതികൾ അര്ഹരായവരിലേക്ക് എത്തിക്കാൻ ചുവപ്പുനാടയിൽ കുരുങ്ങി ക്ഷേമ പ്രവർത്തനങ്ങൾ നിലക്കതിരിക്കാൻ അത്തരം പദ്ധതികൾ ത്രിതല പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കണമെന്ന് PCWF പ്രവാസി സംഗമം 2023 പ്രമേയം പാസ്സാക്കുന്നു. അവതാരകൻ : എൻ ഖലീൽ റഹ്മാൻ (ചെയർമാൻ, ഐടി & മീഡിയ വിങ് PCWF Global Committee)